Sunday, June 20, 2010

യാത്രയയപ്പ്

ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ Applied Electronics & Instrumentation ബാച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുകയായി. അവര്‍ക്ക് ഇന്നലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു യാത്രയയപ്പ് നടത്തുകയുണ്ടായി.
                        ഉച്ചയ്ക്ക് 12:15ന് ആണ് പരിപാടികള്‍ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിന് പ്രിന്‍സിപ്പാള്‍, തോമസ് മാത്യു സാര്‍, റോയ് ഫാദര്‍ എന്നിവരേയും വിളിച്ചിരുന്നു. പിരിഞ്ഞു പോകുന്ന ഓരോരുത്തരേയും പേര് വിളിച്ച് റോസ് പൂ നല്‍കിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. പലരുടേയും പേര് വിളിക്കുമ്പോള്‍ അവരുടെ ഇരട്ട പേരുകളുമൊക്കെ കൂട്ടുകാര്‍ ഉറക്കെ വിളിക്കുന്നത് കേട്ടു. തലമുടിയില്‍ കൂടുതല്‍ സ്ട്രോ കുത്തിക്കയറ്റുന്ന കളിയും, ഈര്‍ക്കിള്‍ ഉപയോഗിച്ച് കൂടുതല്‍ പോളോ കോര്‍ത്തെടുക്കുന്ന കളിയും, ഒരു വിഷയം കൊടുത്ത് അതിന്റെ അവതരണവും ഒക്കെ അവരെക്കൊണ്ട് ജൂനിയേര്‍സ് ചെയ്യിച്ചു.
                     യാത്രയയപ്പ് നടക്കുകയാണെന്നും എന്തെങ്കിലും പറയണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്നും ഞാന്‍ സജീഷിന് മെസ്സേജ് അയച്ചപ്പോള്‍ എന്നെ സജീഷ് വിളിച്ചു. മൊബൈല്‍ ലൌഡ് സ്പീക്കര്‍ മോഡില്‍ ഇട്ട് എല്ലാവരോടും സജീഷ് സംസാരിച്ചു. ടെക്നോളജിയുടെ വികസനം എത്ര വലുതെന്ന് എനിക്കപ്പോള്‍ തോന്നി.
                    അതിന് ശേഷം കുറേ പേര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ആദ്യവര്‍ഷത്തില്‍ എല്ലാവരും ഒത്തൊരുമയോടെ ആയിരുന്നെന്നും പിന്നീട് അത് എവിടെ വെച്ചോ നഷ്ടപ്പെട്ടു എന്നൊക്കെ ചിലര്‍ പറഞ്ഞു. പക്ഷെ എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കാറുണ്ടായിരുന്നു എന്നൊക്കെ പലരും പറഞ്ഞു. എവിടെ വെച്ച്, എങ്ങനെ ഈ ഒത്തൊരുമ നഷ്ടപ്പെട്ടു ? അറിയില്ല- ആര്‍ക്കൂം അതിനുള്ള കാരണം. മനുഷ്യന്‍ ഒരു സാമൂ‍ഹ്യജീവിയാണെന്നുള്ള കാര്യം മറക്കാതിരിക്കൂക.  ടൂര്‍, പ്രൊജക്റ്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്നും പറഞ്ഞു. അവര്‍ക്കൊപ്പം ഇവിടെ വന്ന് അവരോടൊപ്പം തന്നെ ഇവിടെ നിന്ന് പോകുന്ന (പി.എച്ച്.ഡി പഠനത്തിന്) പോകുന്ന വിവേക് സാറിനോടുള്ള അവരുടെ അടുപ്പം എത്രയെന്ന് എനിയ്ക്ക് ഇന്നലെ ആണ് മനസ്സിലായത്. എഞ്ചിനീയറിംഗിന് വരണമെന്നൊന്നും കരുതിയിരുന്നില്ല എന്നും, കിട്ടിയപ്പോള്‍ വന്നതാണ് എന്നും ചിലരൊക്കെ പറയുന്നത് കേട്ടു.
                     വിദ്യാര്‍ത്ഥികളില്‍ ആരോ ഒരാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ആരും ഒരു പിരിഞ്ഞുപോകുന്ന ഒരു അവസ്ഥയില്‍ അല്ല ഇരിക്കുന്നതെന്നും എന്നും കാണുന്നത് മാത്രമേ ഇല്ലാതാവുന്നുള്ളും എന്നൊക്കെ പറഞ്ഞു. മൊബൈല്‍, ഇമെയില്‍, ഓര്‍ക്കുട് എന്നിവയൊക്കെ ഉള്ളപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്ന് എനിയ്ക്കും തോന്നി. പണ്ടൊക്കെ യാത്രയയപ്പ് ചടങ്ങുകളില്‍ ചിലരൊക്കെ കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നു എന്നത് ഞാന്‍ ഓര്‍ക്കുന്നു.
                    വിവേക് സാര്‍, സംസാരിച്ചപ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചു - എല്ലാവരും എല്ലാ പേപ്പറും പാസ് ആയില്ലല്ലോ എന്ന വിഷമം സാര്‍ പങ്കുവെച്ചു. പിന്നെ, ആരൊക്കെയോ യാത്രയയപ്പിന് വന്നില്ലല്ലോ എന്നും പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞ ഒത്തൊരുമയില്ലായ്മയായിരുന്നോ എതിനുള്ള കാരണം എന്ന് എനിയ്ക്ക് തോന്നി.
                            അവരുടെ ഒരു ഫോട്ടോ ആല്‍ബം അവര്‍ വിവേക് സാറിന് നല്‍കി.
                     ഇനി പരിപാടി സംഘടിപ്പിച്ച ഇപ്പോഴെത്തെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളോട് ഒരു വാക്ക് - പരിപാടി എല്ലാം നന്നായി. പക്ഷെ, നിങ്ങള്‍ അവരെ പഠിപ്പിച്ച ടീച്ചര്‍മാരെ സംസാരിക്കാന്‍ ക്ഷണിച്ചില്ല. ഒരു യാത്രയയപ്പ് വേദിയില്‍ അവരെ കുറിച്ച് കൂടുതല്‍ പറയാന്‍ അവരെ പഠിപ്പിച്ചവര്‍ക്കാകുമായിരുന്നു എന്ന് എനിയ്ക്ക് തോന്നുന്നു. അവരെ ഒരു വിഷയം പോലും പഠിപ്പിച്ചിട്ടില്ലാത്ത എനിയ്ക്ക് ഒന്നും തന്നെ പറയാന്‍ ഇല്ലായിരുന്നു എന്നത് വേറെക്കാര്യം.

No comments:

Post a Comment