Saturday, January 1, 2011

ആടുജീവിതം

വിടവാങ്ങിയ 2010 എന്ന വര്‍ഷത്തിലെ അവസാന ദിവസം- 2010 ഡിസംബര്‍ 31. ആ ദിവസത്തിനെന്തോ പ്രത്യേകത ഉണ്ടായിരുന്നു. എന്താണ് എന്ന് എനിക്കറിയില്ല. ആ ദിവസത്തിന് ആടുകളുമായിട്ടെന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു.....

                      2010 ലെ ക്രിസ്തുമസ്സിന് പുറത്തിറങ്ങിയ ദിലീപ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ആണ് “മേരിക്കുണ്ടൊരു കുഞ്ഞാട്”. പേരില്‍ തന്നെ ആട് ഉള്ളത് ശ്രദ്ധിച്ചല്ല്ലോ അല്ലെ ??. അത് അന്നാണ് കണ്ടത്. രാവിലെ 10:30 നുള്ള ഷോ ആണ് കണ്ടത്. വലിയ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒരു മണിയായി.

               പോസ്റ്റ് ഓഫീസിലും ബാങ്കിലും പോകാന്‍ ഉള്ളതിനാല്‍ ഊണ് കഴിച്ചില്ല. രണ്ട് സ്ഥലത്തും പോയിട്ട് തിരിച്ചെത്തിയപ്പോള്‍ 2 മണി കഴിഞ്ഞിരുന്നു. ഊണ് കഴിഞ്ഞ് കുറച്ച് നേരം ടി.വി കാണാനായി ടി.വി ഓണ്‍ ചെയ്തു. കേബിള്‍ ഇല്ലായിരുന്നു. ടി.വി ഓഫാക്കി പുസ്തകങ്ങള്‍ വെച്ച അലമാരയില്‍ വെറുതെ ഒന്ന് പരതിയപ്പോള്‍ ഒരു പുസ്തകം ശ്രദ്ധയില്‍ പെട്ടു - ശ്രീ. ബെന്യാമിന്‍ എഴുതിയ “ആടുജീവിതം“ !!!!

                   കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹരീഷേട്ടന്‍ എന്റെ ഏട്ടന് കൊടുത്ത പുസ്തകമാണ് അത്. ഏട്ടന്‍ വായന കഴിഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന് വെച്ചതാണ്. ഈ പുസ്തകത്തെ പറ്റി ഏകദേശം ഒരു മാസം മുന്‍പ് ഒരു പത്രവാര്‍ത്തയും ഉണ്ടായിരുന്നത് അപ്പോള്‍ ഓര്‍മ്മ വന്നു. “ആടുജീവിതം” എന്ന ഈ നോവല്‍ ആരൊ നാടകം കളിക്കുകയും അതിനെതിരെ നോവലിസ്റ്റോ മറ്റോ കോടതിയെ സമീപിച്ചു എന്നും ആയിരുന്നു വാര്‍ത്ത. അത് ഇനി ആവര്‍ത്തിക്കില്ല്ല എന്ന സന്ധിയില്‍ അവര്‍ കേസ് ഒഴിവാക്കി എന്നും വായിച്ചു. ഈ കഥയുമായി ബ്ലെസ്സി സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നും അന്ന് പത്രത്തില്‍ ഉണ്ടായിരുന്നു. “ആടുജീവിതം” എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

                   “ആടുജീവിതം” എന്ന നോവല്‍ കൃഷ്ണദാസ് എന്ന വ്യക്തി പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ പറയുന്ന പോലെ അനുഭവസാക്ഷ്യത്തില്‍ നിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. അദ്ദേഹം പറഞ്ഞത് പോലെ ഈ കൃതിയെ മലയാളത്തിലെ അപൂര്‍വ്വ രചനകളിലൊന്ന് എന്ന് പറയാന്‍ സംശയിക്കേണ്ടതില്ല. വായിച്ച് കഴിഞ്ഞാല്‍ അനുഭവത്തിന്റെ തീക്ഷ്ണതയില്‍ നാം വെന്തു നീറും എന്നും അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍ എന്നാണ് ശ്രീ. എം. മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ നീന്നും ചീന്തിയെടുത്ത ഒരേടല്ല; ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ് എന്നാണ് ശ്രീ. എന്‍ ശശിധരന്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രാത്രിയില്‍ ഈ പുസ്തകം വായിച്ചു കൊണ്ടാണ് ഞാന്‍ പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്ത് കുത്തിയത്.

                   അറബി നാട്ടില്‍ അറബിയുടെ അടിമയായി ഒറ്റപ്പെട്ടുപോയ (കുടുങ്ങിപ്പോയ എന്ന് പറയുന്നതായിരിക്കും ശരി) നജീബ് എന്ന വ്യക്തിയുടെ നിസ്സഹായവസ്ഥയും ജീവിക്കാനുള്ള ആഗ്രഹവും ആണ് നോവലിന്റെ ഇതിവൃത്തം.

                       അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ദൈവം മാത്രമാണ് കൂടെയുണ്ടായിരുന്നത്. സാധാരണക്കാരന്റെ ജീവിതത്തിലെ എല്ലാം കാര്യങ്ങളും സാധാരണക്കാരന്റെ ഭാഷയില്‍ ആണ് പറഞ്ഞിരിക്കുന്നത്. നമ്മള്‍ ഇവിടെ എന്നും വളരെ ലളിതമായി കാണുന്ന പലതും നമുക്ക് ഏറ്റവും വിലപ്പെട്ടതായി എങ്ങനെ മാറുന്നു എന്ന് എണ്ണിയെണ്ണി ഇതില്‍ പറയുന്നുണ്ട്. മരുഭൂമിയുടെ സ്വഭാവസവിശേഷതകളും, മരുഭൂമിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വഴി തെറ്റിപ്പോയാലുള്ള അവസ്ഥയും എല്ലാം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. വെള്ളത്തിനെ ഏറ്റവും ദുര്‍ലഭവും വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുമായ ഒരു ദ്രാവകം എന്നാണ് ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. 212 പേജുകള്‍ ഉള്ള പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചു പോകും. വായിച്ച് കഴിയുമ്പോള്‍ നജീബിനൊപ്പം കഥാപാത്രമായ ഇബ്രാഹിം രക്ഷപ്പെട്ടിട്ടുണ്ടാവണേ എന്നും നമ്മള്‍ ആഗ്രഹിക്കും. നോവലിലെ “മലബാര്‍ റെസ്റ്റോറന്റ്” നടത്തുന്ന കുഞ്ഞാക്കയെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത്  “അറബിക്കഥ” എന്ന സിനിമയിലെ ശ്രീനിവാസന്‍ അഭിനയിച്ച മുകുന്ദന്‍ എന്ന കഥാപാത്രത്തെ സഹായിക്കുന്ന ഹോട്ടലുടമയെ ആണ്.

                       മനുഷ്യന്മാരെ പീഡിപ്പിക്കുന്നതിനൊപ്പം അതിക്രൂരമായി ആടുകളെ അറബികള്‍ പീഡിപ്പിക്കുന്നതും കഥയില്‍ പറയുന്നുണ്ട്. കഥാനായകന്‍ ആടുകളുടെ ഇടയില്‍ “ആടുജീവിതം“ തന്നെയാണ് നയിച്ചിരുന്നത് എന്ന് നിസ്സംശയം പറയാം. അവസാനം നോവലിസ്റ്റ് പറയുന്ന പോലെ, ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം !!!!

                     വായിച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരു ആഗ്രഹം തോന്നുന്നു. നജീബിനേയും, അദ്ദേഹത്തിന്റെ ഭാര്യ സൈനുവിനേയും മകന്‍ നബീലിനേയും ഒന്ന് കാണാന്‍.... എന്നെങ്കിലും സാധിക്കും എന്ന് കരുതുന്നു.

7 comments:

  1. ഇപ്പോഴെങ്കിലും വായിച്ചല്ലോ... പുതുവത്സരാശംസകള്‍ !!!

    ReplyDelete
  2. അതെ.. അതെ.. വായിച്ചില്ലെങ്കില്‍ വലിയ നഷ്ടം ആകുമായിരുന്നു.... പുതുവത്സരാശംസകള്‍.....

    ReplyDelete
  3. അതൊരു വല്ലാത്ത വായനാ അനുഭവം തന്നെയായിരുന്നു..

    ReplyDelete
  4. ith vaayichappol aa book vaayichaal kollaam ennu thonnunnu...
    innu thanne vayanashala vare ponam..

    ReplyDelete
  5. @ അഭിലാഷ് - വായിച്ചില്ലെങ്കില്‍ അതൊരു വലിയ നഷ്ടമാകും... ഇന്നു തന്നെ വായിക്കൂ...

    ReplyDelete
  6. "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
    നമുക്ക്‌ വെറും കെട്ടുകഥകള്‍ മാത്രമാണ്‌"

    ReplyDelete
  7. നജീബ് ഇപ്പോൾ നാട്ടിൽ ഉണ്ടെന്നാണ് അറിവ്. ശ്രമിച്ചാൽ കാണാവുന്നതേയുള്ളൂ. അദ്ദേഹം ജോലി ചെയ്യുന്നത് കഥാകൃത്ത് ബന്യാമിന്റെ ഒപ്പം ബഹറിനിൽ ആണെന്ന് അറിയാമല്ലോ ?

    എന്റെ വക ഒരു ആടുജീവിതം ദാ ഇവിടെ ഉണ്ട്.

    ReplyDelete