Tuesday, June 22, 2010

അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷ - കാലിക്കറ്റ് സര്‍വ്വകലാശാല 2010

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ചില ബ്രാഞ്ചുകളുടെ പരീ‍ക്ഷകള്‍ കഴിഞ്ഞിരിക്കുന്നു.
                       പരീക്ഷ എന്നാല്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാനുള്ളതല്ല എന്ന് സര്‍വ്വകലാ‍ശാലക്കകത്തിരിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലതായിരിക്കും. പരീക്ഷ നടന്ന് കഴിഞ്ഞാല്‍ പോലും സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കും. ചോദ്യപേപ്പറുകള്‍ ചിലപ്പോള്‍ ഫാക്സ് ഒക്കെ ആയിട്ടായിരിക്കും വരുന്നത് തന്നെ.
                        ഈയിടെ നടന്ന പരീക്ഷയില്‍ Applied Electronics & Instrumentation വിഭാഗത്തിന്റെ AI04 802 Analaytical Instrumentation എന്ന പരീക്ഷയെക്കുറിച്ച് കുറച്ചധികം പറയാനുണ്ട്. പരീക്ഷ മുന്‍ നിശ്ചയിച്ച ദിവസം തന്നെ നടന്നു. എന്നാല്‍ ചോദ്യപേപ്പര്‍ വന്നത് ഫാക്സ് ആയിട്ടാണത്രെ. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ വായിച്ചെടുക്കാന്‍ മൂന്ന് കണ്ണുകള്‍ ഉണ്ടെങ്കില്‍ പോലും പണിപ്പെടും. അങ്ങനെ പരീക്ഷയൊക്കെ കുട്ടികള്‍ വളരെ കഷ്ടപ്പെട്ട് എഴുതി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പരീക്ഷ Reshedule ചെയ്ത് പുതിയ ഒരു തിയ്യതി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ഒരു അറിയിപ്പ് കണ്ടു. മുന്‍പ് എഴുതിയ പരീക്ഷ റദ്ദാക്കിയോ എന്നോ മറ്റൊന്നും അതിലില്ല താനും. ഏഴോ എട്ടോ പരീക്ഷകള്‍ Reshedule ചെയ്ത ലിസ്റ്റില്‍ ഉണ്ടായിരുന്നു. പിറ്റേന്ന്, ആ അറിയിപ്പ് മാറ്റം വരുത്തി. അതില്‍, ഈ പറഞ്ഞ AI04 802 Analaytical Instrumentation എന്ന പരീക്ഷ ഇല്ലായിരുന്നു. അതായത് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം റദ്ദാക്കി.
               AI04 802 Analaytical Instrumentation നെക്കുറിച്ച് പറഞ്ഞ സ്ഥിതിയ്ക്ക് ME04 803 Mechatronics and Machine controls എന്ന പരീക്ഷയെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല.  പരീക്ഷാഹാളില്‍ ചോദ്യപേപ്പര്‍കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഞെട്ടിപ്പോയി. എഴുപത് ശതമാനത്തില്‍ അധികം ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്നാണ്. പരീക്ഷ റദ്ദാക്കുകയും വീണ്ടും നടത്തുകയും ചെയ്തു. അതിനുള്ള അറിയിപ്പ് സര്‍വ്വകലാശാല വെബ് സൈറ്റില്‍ കണ്ടപ്പോള്‍ വിഷമം തോന്നിപ്പോയി. ME04 803 Mechatronics and Machine controls എന്നതിന് പകരം ME04 803 Mechatromin and Machine controls എന്നാണ് എഴുതിയിരുന്നത്. രണ്ടിലും ഉള്ള Spelling ശ്രദ്ധിക്കുക.
                    നേരായ രീതിയില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടോ ? ആര്‍ക്കോ വേണ്ടി, യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ, ചോദ്യപേപ്പറുകള്‍ ഫാക്സ് അയച്ചും സിലബസിന് പുറത്തെ ചോ‍ദ്യങ്ങള്‍ ചോദിച്ചും വിദ്യാര്‍ത്ഥികളെ വീ‍ണ്ടും വീണ്ടും സര്‍വ്വകലാശാല കളിയാക്കിക്കൊണ്ടിരിക്കുകയാണ്.
                പരീക്ഷകള്‍ വൈകിക്കുന്നതില്‍ ഈ സര്‍വ്വകലാശാല പണ്ടേ പ്രശസ്തമാണ്. അത് ഒഴിവാക്കുന്നതിനായി, യാതൊരു മുന്നറിയിപ്പുമില്ലാതെ Supplementary പരീക്ഷകള്‍ സര്‍വ്വകലാശാല വേണ്ടെന്നു വെച്ചു. ഇപ്പോള്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍, അടുത്ത വര്‍ഷമേ എഴുതാന്‍ കഴിയൂ. ഇത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവര്‍ നടത്തിയെതെന്നോര്‍ക്കുക. എന്നിട്ട് പോലും പരിക്ഷകള്‍ വൈകുന്നത് തടയാന്‍ അധികൃതര്‍ക്കാകുമോ എന്ന് കണ്ടറിയാം.
                          യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്തെ ഒരു പറ്റം ആളുകള്‍ വെറുതെ ആര്‍ക്കോ വേണ്ടി, എപ്പൊഴെങ്കിലും പരീക്ഷകള്‍ നടത്തുന്നു. എഴുതിക്കഴിഞ്ഞാല്‍ പോലും യാതൊരു ഉറപ്പുമില്ലാത്ത ഈ പരീക്ഷകള്‍ക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
                           എങ്കിലും, ഉത്തരക്കടലാസിന്റെ ആദ്യത്തെ പേജില്‍  ബാര്‍കോഡ് ഉപയോഗിച്ച് ഫാള്‍സ് നമ്പറിംഗ് എളുപ്പം ആക്കാനുള്ള നീക്കം അഭിനന്ദനീയം തന്നെ. എന്നാലും, ഇതൊക്കെ നേരായ രീതിയില്‍ നടത്തിയാല്‍ മതിയായിരുന്നു.

1 comment:

  1. from the worst case scenario, at least they r planning to conduct the exams in time.

    ReplyDelete